Today: 14 Oct 2025 GMT   Tell Your Friend
Advertisements
സമാധാന കരാര്‍ ഒപ്പുവെച്ചു പശ്ചി്വമേഷ്യ ഇനിയെങ്കിലും രക്ഷപെടുമോ ട്രംപിന് ഇസ്രയേലില്‍ കൈയ്യടി
ടെല്‍അവീവ്: അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകള്‍ അവസാനിച്ചുവെന്നും മധ്യപൂര്‍വദേശത്ത് സമാധാനത്തിന്റെ സൂര്യന്‍ ഉദിച്ചിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം: മധ്യപൂര്‍വദേശത്തിന്റെ ചരിത്രപരമായ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും യുദ്ധങ്ങള്‍ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. രണ്ട് വര്‍ഷക്കാലം ധീരതയോടെ ഇസ്രയേലിനെ മുന്നോട്ട് നയിച്ച പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ട്രംപ് അഭിനന്ദിച്ചു. പാര്‍ലമെന്റില്‍ എത്തിയ ട്രംപിനെ എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് പാര്‍ലമെന്റംഗങ്ങള്‍ സ്വീകരിച്ചത്.

"ആദ്യം തന്നെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് നമ്മള്‍ക്ക് ആരംഭിക്കാം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ധീരരായ ആ 20 ബന്ദികളും അവരുടെ കുടുംബത്തോടൊപ്പം എത്തിയിരിക്കുകയാണ് 28 ബന്ദികളുടെ മൃതദേഹങ്ങളും തിരികെ വരും ഈ വിശുദ്ധ മണ്ണില്‍ അവര്‍ക്ക് നമ്മള്‍ അന്ത്യവിശ്രമം ഒരുക്കും. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തോക്കുകള്‍ നിശബ്ദമായിരിക്കുന്നു. സൈറണുകള്‍ നിലച്ചിരിക്കുന്നു. സമാധാനത്തിന്റെ സൂര്യന്‍ വിശുദ്ധ നാട്ടില്‍ ഉദിച്ചിരിക്കുന്നു ഇത് യുദ്ധത്തിന്റെ മാത്രമല്ല ഭീകരതയുടെയും അവസാനമാണ്. രണ്ടു വര്‍ഷം നീണ്ട ഗാസ യുദ്ധം അവസാനിച്ചു.

അതേസമയം ഇസ്രയേല്‍ തടവിലാക്കിയ 1700ലധികം പലസ്തീന്‍കാരുടെ കൈമാറ്റവും തുടരുകയാണ്. ബന്ദികളെയെല്ലാം വിട്ടയച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ പാര്‍ലമെന്റിനെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അഭിസംബോധനചെയ്തത്.

ഇത് ഒരു യുദ്ധത്തിന്റെ അവസാനം മാത്രമല്ല. ഇത് പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ ഉദയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ട്രംപ് പ്രശംസിച്ചു.

താങ്ക്യു വെരിമച്ച് ബിബി, ഗ്രേറ്റ് ജോബ് എന്നാണ് ട്രംപ് പറഞ്ഞത്.
നെതന്യാഹു? "ഏറ്റവും എളുപ്പമുള്ള മനുഷ്യനല്ല.ആദ്യം, പലസ്തീന്‍ ഭീകരരുമായുള്ള ചര്‍ച്ചകളില്‍ വേദനാജനകമായ വിട്ടുവീഴ്ചകള്‍ നേടിയെടുത്ത ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അദ്ദേഹം പ്രശംസിച്ചു. വിമര്‍ശിക്കപ്പെട്ട നേതാവിനെ സഹായിക്കാന്‍ ട്രംപ് പറഞ്ഞു. "അദ്ദേഹത്തോട് വാദിക്കാന്‍ ഏറ്റവും എളുപ്പമുള്ള മനുഷ്യനല്ല, പക്ഷേ അതാണ് അദ്ദേഹത്തെ ഇത്ര മികച്ചവനാക്കുന്നത്."

ട്രംപ് തന്റെ പ്രത്യേക ദൂതന്‍ സ്ററീവ് വിറ്റ്കോഫിനെയും, മരുമകനും ഉപദേശകനുമായ ജാരെഡ് കുഷ്നറെയും, "എക്കാലത്തെയും മികച്ച സ്റേററ്റ് സെക്രട്ടറി" ആയി ചരിത്രത്തില്‍ ഇടം നേടുമെന്ന് അദ്ദേഹം പറഞ്ഞ യുഎസ് സ്റേററ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും ഉദാരമായി പ്രശംസിച്ചു.യൂറോപ്യന്‍ തലസ്ഥാനങ്ങളിലെ രാഷ്ട്രീയ സമീപനത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ സമാധാനത്തിനുള്ള തന്റെ വിശദീകരണം ട്രംപ് പിന്നീട് രൂപപ്പെടുത്തി: "ഇസ്രായേല്‍ ശക്തനും ശക്തനുമായി, അതാണ് ആത്യന്തികമായി സമാധാനത്തിലേക്ക് നയിച്ചത്." ലോകത്തിലെ ഏറ്റവും വിമര്‍ശിക്കപ്പെടുന്ന സൈന്യമായ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് (കഉഎ) ട്രംപ് വ്യക്തമായി നന്ദി പറയുകയും പ്രശംസിക്കുകയും ചെയ്തു.

എന്നാല്‍ ഉച്ചകോടിയില്‍ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരാര്‍ ഒപ്പുവയ്ക്കാനുള്ള സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കള്‍ ഈജിപ്തിലെത്തിയിരുന്നു. ഹമാസ് തടവിലാക്കിയിരുന്ന മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ചു. ഇരുട്ടറയിലെ 737 ദിനങ്ങള്‍, മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിച്ചതിലൂടെ ഇസ്രയേലില്‍ വന്‍ ആഹ്ളാദ പ്രകടനം നടന്നു.

യുഎസ്എ, ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമാധാന കരാര്‍ സാധ്യമായത്.

അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗാണ് പങ്കെടുത്തത്.ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതില്‍ ഈജിപ്
പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി സുപ്രധാന പങ്കാണ് വഹിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രായേല്‍~ഹമാസ് വെടിനിര്‍ത്തലിനുള്ള സമാധാനക്കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.

ഈജിപ്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍~സിസിയുടെയും അധ്യക്ഷതയില്‍ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിന് ധാരണയായത്.

2023 ഒക്ടോബര്‍ ഏഴിനു തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണ ത്തില്‍ 1000 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചത്.
- dated 14 Oct 2025


Comments:
Keywords: Other Countries - Otta Nottathil - peace_agreement_hamas_israel_trump_signed_oct_13_2025 Other Countries - Otta Nottathil - peace_agreement_hamas_israel_trump_signed_oct_13_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us